Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Highways Authority Of India

‘ടേബിള്‍-ടോപ് റെഡ് മാര്‍ക്കിംഗ്’ സംവിധാനവുമായി എന്‍എച്ച്എഐ

കോഴിക്കോട്: വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന പാതകളില്‍ മൃഗങ്ങള്‍ വാഹനമിടിച്ചു ചാകുന്നതു തടയാന്‍ പുതിയ സംവിധാനവുമായി നാഷണല്‍ ഹൈവേസ് അഥോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ).

ഇന്ത്യയിലാദ്യമായി മധ്യപ്രദേശിലെ വീരാംഗന ദുര്‍ഗാവതി കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലാണ് രാജ്യത്തെ ആദ്യ ‘ടേബിള്‍-ടോപ് റെഡ് മാര്‍ക്കിംഗ്’ സംവിധാനം ഒരുക്കിയിരിക്കുന്നത്. കടുവാ സങ്കേതത്തിലൂടെ (പഴയ നൗറദേഹി സങ്കേതം) കടന്നുപോകുന്ന 11.96 കിലോമീറ്റര്‍ ഹൈവേ പദ്ധതിയുടെ രണ്ടു കിലോമീറ്റര്‍ മലമ്പാതയിലാണു സുരക്ഷാ സംവിധാനം.

ദുബായിലെ ഷെയ്ഖ് സായിദ് റോഡില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പുതിയ സംവിധാനം നടപ്പാക്കിയത്. അപകടമേഖലയായി രേഖപ്പെടുത്തിയ പാതയില്‍ അഞ്ചു മില്ലിമീറ്റര്‍ കനമുള്ള തെര്‍മോപ്ലാസ്റ്റിക് ചുവന്ന പ്രതലമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ദേശീയപാതയില്‍ വന്യജീവി-സംവേദനക്ഷമതയുള്ള, അപകട സാധ്യതയുളള ഭാഗത്തേക്കു പ്രവേശിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ടേബിള്‍ ടോപ് റെഡ് മാര്‍ക്കിംഗ്. റോഡില്‍നിന്നു ചെറുതായി ഉയര്‍ത്തിയ ഈ പ്രതലത്തില്‍ വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ വാഹനത്തിലുള്ളവര്‍ക്കു ചെറിയ തോതില്‍ അസ്വസ്ഥതയുണ്ടാകും. ഇത് സ്വാഭാവികമായും വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കും.

റോഡുകളില്‍ സ്ഥാപിക്കുന്ന റംമ്പിള്‍ സ്ട്രിപ്പുകളെ അപേക്ഷിച്ച് പുതിയ സംവിധാനത്തിന് ശബ്ദം കുറവാണെന്നാണു ദേശീയപാത അഥോറിറ്റി അവകാശപ്പെടുന്നത്. ടേബിള്‍ ടോപ് റെഡ് മാര്‍ക്കിംഗ് കൂടാതെ, 11.96 കിലോമീറ്റര്‍ ദൂരത്തില്‍ മൃഗങ്ങള്‍ സഞ്ചരിക്കുന്നതായി കണ്ടെത്തിയ സ്ഥലങ്ങളിലായി 25 അടിപ്പാതകള്‍ ഒരുക്കിയിട്ടുമുണ്ട്.

മൃഗങ്ങള്‍ റോഡിലേക്കു പ്രവേശിക്കുന്നതു തടയുന്നതിനായി ഹൈവേയുടെ ഇരുവശത്തും തുടര്‍ച്ചയായി ചെയിനുകള്‍ യോജിപ്പിച്ചുള്ള വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം വിജയകരമാണെന്നു കണ്ടാല്‍ മറ്റു വന്യജീവി സങ്കേതങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ദേശീയപാഥ അഥോറിറ്റിയുടെ നീക്കം.

കോഴിക്കോട്- ബംഗളൂരു ദേശീയപാത 677ല്‍ ബന്ദിപ്പുര്‍ കടുവാസങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡില്‍ വന്യജീവികള്‍ വാഹനമിടിച്ചു ചാകുന്നത് തടയാനെന്ന പേരിലാണ് രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ ഈ പാതയിലും പുതിയ സംവിധാനം ഏര്‍പ്പെടുത്തിയേക്കും.

Latest News

Corehub Up